Saturday, October 13, 2012

മറ്റൊരു ആട്ടുകട്ടില്‍.

           

ഗൂഗിളില്‍ നിന്നു കിട്ടിയ ചിത്രം .
      ഇല്ലത്ത്  മുകളിലെ നിലയിൽ  കിഴക്കേമുറിയി ൽ ഒരു ആട്ടുകട്ടിൽ ഉണ്ടായിരുന്നു. ആ  ആട്ടുകട്ടി ൽ  അൽപ്പം താണിട്ടാ യിരുന്നു.  കോണി കയറാന്‍ പറ്റാതാവും വരെ മുത്തശ്ശ്യമ്മ ആ കട്ടിലില്‍ ആ ണു രാത്രി ഉറങ്ങിയിരുനത്.ഒരു കോണി കയറി ച്ചെന്ന് നടുവിലെ മുറിയില്‍ എത്തും. ഇടത്തോട്ടു തിരിഞ്ഞ് രണ്ടടി വെച്ചാല്‍ കിഴക്കേ മുറി. അവി ടെ വാതില്‍ കടന്നയുടന്‍ തെക്കോട്ടുള്ള ജനല്‍. അ വിടെ ഓപ്പോള്‍ മാരില്‍ ഒരാള്‍ക്ക് സ്കോളര്‍ഷിപ്പ്‌ തുക കിട്ടിയപ്പോള്‍  അതുകൊണ്ടു വാങ്ങിച്ച  ര ണ്ടു മരക്കസേരകളില്‍ ഒന്നാ  ജനാലയോട് ചേര്‍ ത്തിട്ടു കൊണ്ട് അവിടെയിരുന്നാണ് ശ്രീദേവിയോ പ്പോള്‍ സ്കൂളിലെ പാഠങ്ങ ള്‍ പഠിച്ചി രുന്നത്. തെ ക്കേ ജനാലയുടെ നേരെ എതിര്‍വശത്ത് വടക്കേച്ചുവരി ല്‍ മറ്റൊരു ജനാല. അതിനോടു ചേര്‍ന്നാ ണ് ആ ആട്ടുകട്ടില്‍ ഉണ്ടായിരുന്നത്. പ ടിഞ്ഞാ റേ മുറിയില്‍ ഉണ്ടായിരുന്ന ആട്ടുകട്ടിലില്‍ നിന്ന് വ്യത്യസ്തമായിരുന്നു അത് . രണ്ടഗ്രങ്ങളും ഇകാരചിഹ്നം പോലെ വളഞ്ഞ ഈരണ്ട് ഇരുമ്പുതൂക്കുക ളിലായി  മരത്തിന്‍റെ രണ്ടു പടികള്‍. 
ഇരുമ്പുമരത്തൂക്കുകളില്‍ ഓരോന്ന്
ആ പടികളിലെ  'കൊത'കളില്‍ ഇറക്കി വെയ്ക്കാവുന്നതാ യിരുന്നു   കട്ടില്‍പ്പ ലക. കറുത്ത ഏതോ തടി കൊണ്ടുള്ളതാ ണ്  ആ കട്ടിലിന്‍റെ പലക. 
ആ ആട്ടുകട്ടില്‍ ഇന്നു നാല്‍ക്കാലിരൂപത്തില്‍ !

പടിഞ്ഞാറേ മുറിയിലേതിനു 'വെള്ളരാശി'യാ യിരുന്നു . രണ്ടറ്റങ്ങളിലും ഇരു മ്പു കൊളുത്തു കള്‍ പി ടിപ്പിച്ച മരം കൊണ്ടുള്ള 'ഞാത്തു'കളില്‍ ആ ണാ ആട്ടുക ട്ടില്‍ തൂക്കിയിട്ടിരുന്നത്. ഈ ആട്ടുകട്ടിലിലിരുന്നാല്‍  കാലുകള്‍ നിലം തൊടുമാ യിരുന്നു.  അതുകൊണ്ടാണോ എന്നറിയി ല്ല അതിലിരുന്നാടാന്‍ വലിയ മോഹ മൊന്നും ഞങ്ങള്‍ കുട്ടികള്‍ ക്കുണ്ടായിരുന്നി ല്ല. ഏട്ടന്‍റ ച്ഛന്‍റെ മകള്‍ ആയ അനി യത്തി അനില, എന്‍റെ വലിയച്ഛന്‍റെ മകള്‍ വല്ല്യോപ്പോളുടെ മകള്‍ പ്രീത എന്ന മരുമകള്‍ തുടങ്ങി അന്നത്തെ കു ട്ടികള്‍ ആരും തന്നെ അതിലിരുന്നാടാനായി ഓ ടി വരുമായിരുന്നില്ല . പടിഞ്ഞാറേ മുറിയിലെ കട്ടിലില്‍ ആടുന്ന കാര്യത്തില്‍ അങ്ങനെയായി രുന്നില്ല .  ഞങ്ങള്‍ താഴത്തുനിന്ന് പല സന്ദര്‍ഭങ്ങളിലും 'ഓട്ടമ ത്സരം' തന്നെ നടത്തു മായിരുന്നു ! 

'നമ്മക്ക് ആട്ട്വട്ടിലാട്വാ ?!' 
മറ്റു കളികളില്‍ ഏതിലെങ്കിലും ഏര്‍പ്പെട്ടിരിക്കുന്നതിനിടയില്‍  അതില്‍ ആര്‍ ക്കെങ്കിലും വിരസത തോന്നിത്തുടങ്ങുന്ന സന്ദര്‍ഭങ്ങളിലോ ഒക്കെ ആയിരിക്കും പലപ്പോഴും ഞങ്ങള്‍ ഇങ്ങനെ പറയു മായിരുന്നത്. താഴെ മുറ്റത്തു നിന്നോ  പ ടിഞ്ഞാറ്റിയില്‍ നിന്നോ ഒക്കെ ആയിരുന്നിരിക്കണം നടുവിലെ മുറിയിലെ മങ്ങി യ വെളിച്ചത്തിലൂടെ  പാഞ്ഞ് കുത്തനെയുള്ള മരക്കോവണി  കയറിക്കൊ ണ്ടുള്ള ഈ പ്രയാണം !   
             എന്നാല്‍ ഞാന്‍  'മോള്‍ലെ കിഴക്കേ മുറി'യിലെ  കട്ടിലിലിരുന്നും ആടാറുണ്ടായിരുന്നു. 

അതിലിരുന്നാടാന്‍ മറ്റൊരു രീതി ഞാന്‍ കണ്ടു പിടിച്ചി രുന്നു !  അതായത്അതിന്‍റെ ഭാരിച്ച കട്ടില്‍പ്പലക വളരെ മനസ്സിരുത്തി താഴെയിറക്കി വെയ്ക്കുക.ആരെയും കൂട്ടി നു വിളിക്കുവാന്‍ ഞാന്‍ നി ല്‍ക്കാറില്ലായിരുന്നു.വേണ മെങ്കില്‍ ശ്രീദേവിയോപ്പോ ളെ വിളിക്കാം. കിഴക്കേ മു റിയിലെ തെക്കേ ജനാല യ്ക്കരികെ  ഓപ്പോള്‍മാരി ലാര്‍ക്കോ സ്കോളര്‍ഷിപ്പ്‌ കിട്ടിയ തുക കൊണ്ടു അച്ഛന്‍ വാങ്ങിച്ചു കൊടുത്ത  ചുവന്ന ചായമടിച്ച മരക്കസേരയിലിരുന്നു വളരെ അ ധ്വാനിച്ചു പഠിക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും ഈ ആവശ്യത്തിനായി ഓ പ്പോളെ വിളിച്ചതായി എനിക്കോര്‍ മ്മയില്ല . കാരണം ഞാന്‍ അന്നേ ഇത്തരം കാര്യങ്ങളില്‍ അല്‍പ്പം 'റിസ്ക്‌' എടുക്കുന്ന കൂട്ടത്തിലായിരുന്നു. അല്‍പ്പം ദു സ്സാഹസം ഒക്കെ ചെയ്യാന്‍ മടിക്കാത്ത പ്രകൃതം . അങ്ങനെ  ആ കട്ടില്‍പ്പലക ഇറക്കി വെച്ചാല്‍ ഒരു ഊഞ്ഞാലില്‍ ഇരുന്നാടുന്നതു പോലെ അതിലാടാമാ യിരുന്നു. ഇരുവശങ്ങളിലെയും ഈരണ്ട് ഇരുമ്പുതൂക്കുകളില്‍ തൂങ്ങുന്ന മര പ്പടി കളിലാണു കട്ടില്‍പ്പലക കയറ്റിവെച്ചി രുന്നത് എന്നു മുന്നേ പറഞ്ഞുവല്ലോ. ആ പലക ഇറക്കി വെച്ചാല്‍ പരസ്പരം നോക്കി നില്‍ക്കുന്ന രണ്ട് ഊഞ്ഞാലു കളിലെന്ന പോലെ  ആടാമായിരുന്നു. ഒരെണ്ണത്തില്‍ തന്നെ  കുട്ടികളായ ഞങ്ങ ള്‍ക്ക് ഒന്നിലധികം പേര്‍ക്ക് ഒന്നിച്ചിരുന്ന് ആടാം. പ്രീതയും അനിലയും ഞാനും മുട്ടിമുട്ടിയിരുന്ന്‍ അങ്ങ നെ പല അവസരങ്ങളിലും ആടാറുണ്ടായിരുന്നു. 

      കട്ടില്‍  ഒരു സ്റേറജ്‌ ആക്കി നാടകം പോലെ ചില കളികള്‍ കളിക്കാറുണ്ടാ യിരുന്നു.തെക്കു ഭാഗത്തുള്ള തൂക്കുക ളില്‍ ഒരു പഴയ മുണ്ടു നീട്ടിക്കെട്ടും. എന്നിട്ട് വേഷം കെട്ടിക്കളിക്കുക . മി ക്കവാറും രാജാപ്പാര്‍ട്ട് ആയിരിക്കും ആ ഏകാംഗനാടകത്തില്‍ ഞാന്‍ കെട്ടു മായിരുന്നത്. അമ്മാത്തു നിന്നാണ് ഈ വേഷം കെട്ടിക്കളിയുടെ ബാലപാഠങ്ങ ള്‍ ഞാനഭ്യസിച്ചത്. പാഠപുസ്തകങ്ങ ള്‍ താഴെ വെയ്ക്കുന്ന  കാലങ്ങളിലൊ ന്നില്‍ ! മൂന്നു വയസ്സിനു മാത്രം മൂപ്പുള്ള ശ്രീദേ വിയോപ്പോളെ  കൂട്ടിനു കിട്ടാറി ല്ലായിരുന്നു. ആറു വയസ്സിനു മൂപ്പുള്ള സരസ്വതിയോപ്പോ ളെ ഇത്തരം ബാല കേളികള്‍ക്ക് പ്രതീക്ഷിക്കുകയേ വേണ്ടല്ലോ .എന്നാല്‍ കുറച്ചു കാലം എനിക്കും കോമന ഭാസ്കരന്‍ നായരുടെ മകള്‍ ഷീല, എന്‍റെ മറ്റൊരു മുന്‍ സഹപാഠികളി ലോരാളായ കാദര്‍ സായ് വിന്‍റെ മകന്‍ ഷാഫി തുടങ്ങി വിരലിലെണ്ണാവുന്ന ഏ താനും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റ്റ്യൂഷനെടുത്തു കൊടുക്കുമ്പോള്‍ ഓ പ്പോളും ഞാനും ഇരുന്നിരുന്നത് ഈ ആട്ടുകട്ടിലില്‍ ആയിരുന്നു.  മറ്റു കുട്ടികള്‍ ക്കിരിക്കാന്‍ ഒരു ബഞ്ചും ഡസ്കും ഏതോ പഴയ കനം കുറഞ്ഞ മരപ്പലകകള്‍ കൊണ്ട് ഉണ്ടാക്കിച്ചു തന്നിരുന്നു അച്ഛന്‍. ഒരു ബെഞ്ചും. അപ്പോഴും 'സരസ്വതി ട്ടീച്ചര്‍'ക്കിരി ക്കാന്‍ കസേരയില്ല. പാവം അച്ഛന്‍, നിത്യനിദാനത്തിനു തന്നെ വി ഷമിക്കുമ്പോള്‍ എന്തൊക്കെ സംഘടിപ്പിച്ചു തരും . ഓപ്പോളും ഞാനും ആട്ടുക ട്ടിലില്‍ കുനിഞ്ഞിരുന്നു കൊണ്ട് പുസ്തകം നോക്കും . എന്നാല്‍ ഈ സ്വകാര്യാ ധ്യയനപരിപാടി അധികം കാലം നീണ്ടു നിന്നില്ല. എന്നെപ്പോലെയായി ആ ആട്ടു കട്ടിലും ! കൂട്ടുകുടുംബവ്യവസ്ഥ അന്നേയ്ക്ക് എന്‍റെ ഇല്ലത്ത്   മിക്കവാറുമവ സരങ്ങളിലും ഞാന്‍ എകാകിയായിരുന്നു. എന്നാല്‍ എനിക്ക് ഒരു വിരസതയും അനുഭവപ്പെടാറില്ലായി രുന്നു. എന്‍റെ അഭിനയലോകത്ത് ഞാന്‍ തന്നെ കാണിയുമായിക്കൊണ്ട്  ഒരു സ്വന്തന്ത്ര നാടകവേദി. ഈ നാടകവേദി പില്‍ക്കാലത്ത് എനിക്കു കൂടുതല്‍ പ്രശോഭിക്കാന്‍ സാധ്യതകള്‍ അധികമൊന്നും കിട്ടിയില്ലെങ്കിലും വേണ്ടത്ര ആത്മവിശ്വാസം പകര്‍ന്നു തന്നു എന്നു കരുതാന്‍ ന്യായമുണ്ട്. പാ ഞ്ഞാളില്‍ താമസിച്ചിരുന്ന കാലത്ത് നാടകകൃത്തായ ഡ്രോയിംഗ് മാഷ്‌ ടെ അഥവാ  സാക്ഷാല്‍ തുപ്പേട്ടന്‍റെ അനുഗ്രഹാശിസ്സുകളോടെയും മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയും  'ഇയ്യൂബീയേ'* എന്ന കലാ സംഘടന എല്ലാക്കൊല്ലവും വായനശാലാവാര്‍ഷികത്തിന്അവതരിപ്പിച്ചു വരാറുള്ള   നാട കങ്ങളിലൊന്നെന്ന നിലയില്‍ മാത്രമല്ലാതെ, തൃശൂര്‍ ആകാശവാണി നിലയം ഒരോണക്കാലത്തു പാലക്കാട്ടു വെച്ച് സംഘടിപ്പിച്ച നാടകമത്സരത്തില്‍ 'വന്നന്ത്യേക്കാണാം' എന്ന നാടകത്തില്‍ ചെറിയ റോള്‍ ആണ് എങ്കിലും ആദ്യന്തം രംഗത്തുള്ള ഒരു കഥാപാത്രമെന്ന നിലയില്‍ എനിക്ക് വിശേഷിച്ചു പരിഭ്രമം ഒന്നും തോന്നിയില്ല .    
ഒരേ ഒരിക്കല്‍ 'ചേന്നാത്തെ' ജയനും സതീശനും കളിയ്ക്കാനാ ണെന്നു തോന്നുന്നു,വന്നപ്പോള്‍  ഞാന്‍ അവിടെ യിരുന്ന് എന്തോ ചെയ്യുകയായിരുന്നു. അന്നവ രെ എനിക്കു ശരിക്കറിയുക പോലുമില്ലായിരു ന്നു. ചേന്നാത്തെ അമ്മ സൌഹൃദസന്ദര്‍ശനമെ ന്ന നിലയില്‍ 'പട്ടേരില്ല'ത്തു വന്നതായിരിക്കണം ഒപ്പം മക്കളെ തുണയ്ക്കു കൂട്ടിയിരുന്നതായിരി ക്കുമോ ? 1970 കള്‍ ഒക്കെ ആയപ്പോഴേക്കും മന-
കളിലെ ആത്തോലമ്മമാര്‍ക്കു തുണ പോകാന്‍ 
'ഇരിക്കണമ്മ'മാരെ കിട്ടാന്‍ ഞെരുക്കം തുടങ്ങി യിരിക്കണം . പേരെടുത്ത ഗുരുവായൂര്‍ തന്ത്രി കുടുംബം ആണ് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല.   

            ആ ആട്ടുകട്ടിലിനു തൊട്ടുള്ള ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ വടക്കുപുറത്തെ മുറ്റവും ഉണ്ട ത്തെച്ചിമരവും  മറ്റും കാണാം. അവയെക്കാള്‍ ശ്രദ്ധ ആകര്‍ഷിക്കുമായിരുന്നത് 'കരിങ്കല്ലോവു'കള്‍ ആണ്. ഇവ യിലൂടെ 'ഓവറ'യില്‍ ഇരുന്ന് ഒഴിക്കുന്ന മൂത്രമത്രയും താഴെ 'വടക്ക്വോറ'ത്തെ മുറ്റത്തു ചെന്നു വീഴുമായിരു ന്നു. 

             ഒരിക്കല്‍ വെമ്പോലെ 'വാസ്യേവേട്ടന്‍' വന്നപ്പോള്‍ ആ കട്ടിലില്‍ ആണു കിടന്നത്.തൃശ്ശൂരില്‍ സൌത്തി  ന്ത്യന്‍ ബാങ്കിലെ ജോലിസംബന്ധമായിട്ടാണ് എന്നു തോന്നുന്നു,മടക്കത്തില്‍ ഇല്ലത്തേയ്ക്കു വന്നു. അന്ന് ആ കട്ടിലില്‍  ആകെയുള്ള ഭേദപ്പെട്ട കോസറി വിരിച്ച് അദ്ദേഹത്തെ അവിടെ കിടത്തി. ഞാനും അച്ഛനും താഴെ പായയില്‍ കിടന്നു."ഞാന്‍ താഴെ കിടന്നോളാം" എന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും ഞങ്ങള്‍ സമ്മതിച്ചില്ല.

2 comments:

  1. വായിയ്ക്കാന്‍ രസമുണ്ടെങ്കിലും,ആകസ്മികമായി ആരംഭിച്ച്, വിസ്തരിച്ചു പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യം പെട്ടന്ന് അവസാനിപ്പിച്ചു പോയ പോലെ ഒരു തോന്നലാണ് ഉണ്ടായത്.

    എന്നാലും ഓര്‍മകളിലേയ്ക്കുള്ള ഈ എത്തി നോട്ടം നന്നായി!

    കമെന്‍റ് പോസ്റ്റ്‌ ചെയ്യുമ്പോഴത്തെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയാല്‍ നന്ന്.

    ReplyDelete
  2. വളരെ നല്ല നിരീക്ഷണം നിഷാ :) ഈ അഭിപ്രായം ഉള്‍ക്കൊള്ളുന്നു. അടുത്ത പോസ്റ്റുകളില്‍ പോരായ്മ നികത്താന്‍ ശ്രമിക്കാം. നന്ദി.

    ReplyDelete