Tuesday, October 23, 2012

രണ്ടു ദിവസം പഠിക്കേണ്ട ! പരമസുഖം !



      നാവു നീട്ടാന്‍ പറഞ്ഞു അച്ഛന്‍ . ഞാന്‍ അനുസരിച്ചു . പിന്നെ ഉറപ്പിച്ച് "ഹരി :"എന്നും.എന്റെ മുന്നില്‍ നിലത്ത്‌ മണല്‍. അതു ചാണകം മെഴുകുമ്പോലെ  പരത്തിയിട്ടുണ്ട് .എന്റെ കൈ പിടിച്ച് വിരല്‍ ആ മണലില്‍ മുട്ടിച്ച് എഴുതി. തുടര്‍ന്ന് 'ശ്രീ'യെന്നും . എനിക്കു  മനസ്സിലായോ ആവോ ! 'ഗണപതയേ നമ: ' അച്ഛന്‍ നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട്  .എഴുതുമ്പോള്‍  എന്തായിരുന്നു അനുഭവം. മണലില്‍ എഴുതിയ അക്ഷരങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്ന് എന്ന ക്രമത്തില്‍ എഴുതുകയും മായ്ക്കുകയും ചെയ്തതെന്നില്‍ കൌതുകമുണര്‍ത്തി.
        പിന്നെപ്പിന്നെയുള്ള കൊല്ലങ്ങളില്‍  നാവില്‍ എഴുതാതെ മണലില്‍ മാത്രം എഴുതിയത് ഇതു പോലെ അച്ഛന്‍ പറഞ്ഞു തന്നിട്ടായിരുന്നു.
                   സ്കൂളില്‍ പോകേണ്ട ! രണ്ടു ദിവസം പഠിക്കേണ്ട ! പരമസുഖം ! അമ്മ പഠിക്കാന്‍   പറയില്ല . പേപ്പര്‍ കൂടി വായിക്കാന്‍ പാടില്ലത്രേ.
                  ഒന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും പുസ്തകങ്ങള്‍ അട്ടിയായി വെച്ച് അവ ഒരു പട്ടാല്‍ മൂടി. കോനയിലെയും അമ്മായിത്തെയും  മറ്റും കുട്ടികള്‍ കൊണ്ടു വന്നവയും ആ അട്ടിയില്‍ ഉണ്ടായിരുന്നുഡൈമന്‍ ആകൃതിയിലും മറ്റുമുള്ള ചില ഡിസൈനുകള്‍ ഉള്ള ഒരു പട്ടുതുണി .മൂടിയ നിലയില്‍വേട്ടേക്കരന്റെ  പീഠത്തിനരികെ ഇങ്ങനെ പുസ്തകഅട്ടി വര്‍ഷത്തിലൊരിക്കല്‍ ശ്രീലക ത്ത്  പ്രത്യക്ഷപ്പെടു കയും ആ അട്ടിയില്‍ നിന്നു പുസ്തകങ്ങള്‍ തിരികെ എടുക്കുന്ന ദിവസം മണലില്‍ എഴുതുകയും ചെയ്യുന്ന കൌതുകം തുടരുകയും ചെയ്തുകൊണ്ടിരുന്നു.                    

                 പദ്മമിടുന്നത് അമ്മയാണ് . ഗണപതിക്ക് ആദ്യം. പിന്നെ സരസ്വതിക്ക് ..വേദവ്വ്യാസന് ...ഗുരുവിന് ..ഒടുവില്‍ ദക്ഷിണാമൂര്‍ത്തിക്കും   അരിപ്പൊടിയും മഞ്ഞപ്പൊടിയും വേണം പദ്മമിടാന്‍ തൊട്ടുതൊട്ട് അഞ്ചു .ചെറുചതുരങ്ങള്‍ . ശരിക്ക് പദ്മം ഇടുന്നത് അങ്ങനെയല്ലത്രേ, അമ്മ പറയാറു ണ്ട്‌. പുസ്തകഅട്ടിയില്‍ കുത്തനെ ചാരി സരസ്വതിയുടെ ഫോട്ടോ വെയ്ക്കും.ഒരിളം റോസ് നിറത്തി ലുള്ള സാരി ധരിച്ച സരസ്വതീദേവി ! ദേവിക്ക് ചുറ്റും പൊയ്കയില്‍ താറാവുകള്‍ നീന്തിക്കളിക്കുന്നു ! ആദ്യമൊക്കെ അങ്ങനെയാണ് കരുതിയിരുന്നത് . അരയന്നങ്ങളാണവ എന്നു അമ്മ പറഞ്ഞായിരിക്കാം  ഞാനറിഞ്ഞു. താമരപ്പൂക്കള്‍ക്കിടയിലൂടെ അവ നീന്തുകയാ യിരുന്നു.ഒരു പഴയ ഫോട്ടോ.വര്‍ഷത്തിലെ മറ്റു ദിവസങ്ങ ളില്‍ മുകളിലെ നിലയില്‍ പടിഞ്ഞാറേ മുറിയിലെ ചുവരി ലോ തട്ടിലെ തുലാക്കട്ടയ്ക്കു മുകളിലോ ആണിയില്‍ തൂങ്ങിക്കി ടക്കുമ്പോള്‍ ഇടയ്ക്കൊക്കെ ഞാന്‍ അതില്‍ നോക്കി നില്ക്കാ റുണ്ടായിരുന്നു.എനിക്ക് ദേവിയുടെ കൈകളിലെ വീണ ഒരു കൌതുകമായിരുന്നു.പശ്ചാത്തലത്തില്‍ നീലമലകള്‍ ആ ചിത്രത്തിലുണ്ടായിരുന്നു.
       ചോറ്റാനിക്കരയമ്മയുടെ ഫോട്ടോയും ഒപ്പം വെയ്ക്കുമായിരുന്നു.അനാവൃതമായ ഉരുണ്ട സ്തനങ്ങള്‍ .സരസ്വതിയെ പ്പോലെ സാരിയുടുത്തിട്ടല്ല ! നാലു കൈകള്‍ .ഓരോന്നിലും പേരറിയാ ത്ത ആയുധങ്ങള്‍ . എന്തിനാണു  ചോറ്റാനിക്കരയമ്മയുടെ ഫോട്ടോ യും വെയ്ക്കുന്നത് ?! സംശയിച്ചു പോ കില്ലേ ഒരു കൊച്ചുബാലകന്‍ ?!!
            ദുര്‍ഗാഷ്ടമി ദിവസം വൈകു ന്നേരം .മഹാനവമിദിവസവും അ വില്‍ ശര്‍ക്കരപ്പാവും നാളികേര വും  നേന്ത്രപ്പഴവും  ചേര്‍ത്ത് സരസ്വതി ക്കു നിവേദിക്കും.വേദവ്യാസനും ഉ ണ്ട് ഒരു വിഹിതം.പിന്നീടാണറി  ഞ്ഞത് ഗണപതിക്കും ഗുരുവിനും ദക്ഷിണാ മൂര്‍ത്തിക്കും നിവേദിക്കാറുണ്ട് എന്ന് ! മൂന്നാം നാള്‍ പുസ്തക അട്ടിക്കു മുകളില്‍ നിന്ന് അവിടെ നേരത്തെ ചിരട്ടയില്‍ വെച്ചിരുന്ന മണലെടുത്ത് 'മേലടുക്കള'യിലെ നിലത്ത് ശ്രീലകവാതിലിനു മുന്നിലായി   പരത്തും. "ഹരി:ശ്രീ..." എന്നെഴുതി എല്ലാ അക്ഷരങ്ങളും ഒരു പ്രാവശ്യം പറയുന്നു. പിന്നെ നേരത്തെ എഴുതി നിര്‍ത്തിയ ഹരിശ്രീ തൊ ട്ടങ്ങോട്ട് എഴുതുകയായി. മോതിരവിരല്‍ കൊണ്ടു വേണം എഴുതാന്‍ .അച്ഛന്‍  പറയും ;അമ്മ നിഷ്കര്‍ ഷിക്കും. ഇന്നധികപേരും ചെയ്യുമ്പോലെ ചൂണ്ടാണിവിരല്‍ കൊണ്ടല്ല !
            "സരസ്വതി നമസ്തുഭ്യം
            വരദേ കാമരൂപിണീ ,
            വിദ്യാരംഭം കരിഷ്യാമി
            സിദ്ധിര്‍ ഭവതു മേ സദാ "
      അമ്മ പഠിപ്പിച്ചു തന്നു. .സരസ്വതിക്കു നമസ്കാരം ! ശ്രീലകത്തെ  നിലത്ത് നമസ്കരിക്കും ഞങ്ങള്‍ ഞങ്ങളെന്നാല്‍ ഓപ്പോള്‍മാര്‍ രണ്ടു പേരും ഞാനും .ഒപ്പം കേള്‍ക്കാമായിരുന്നു,മന്ത്രം കൂടാതെ ഞ ങ്ങളുടെ വക "വേദവ്യാസനു നമസ്കാരം " !




  

No comments:

Post a Comment